my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Monday, March 30, 2015

ക്രിക്കറ്റ് ലോകകിരീടം ഓസ്‌ട്രേലിയയ്ക്ക്

ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും ഓസ്‌ട്രേലിയ.


ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 7 വിക്കറ്റിന് തകര്‍ത്ത് അവര്‍ കിരീടം നേടി. അഞ്ചാം തവണയാണ് ഓസീസ് ലോകകിരീടം നേടുന്നത്. 
ലോകകിരീട നേട്ടത്തോടെ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏകദിന മത്സരങ്ങളില്‍നിന്ന് വിരമിക്കുകയും ചെയ്തു. ഫൈനലില്‍ ജയിംസ് ഫോക്‌നര്‍ മാന്‍ ഓഫ് ദ മാച്ചും, ടൂര്‍ണമെന്റില്‍ 22 വിക്കറ്റ് നേടിയ ഓസീസിന്റെതന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദ ടൂര്‍ണമെന്റും ആയി. 
1987, 1999, 2003, 2007 വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് ഓസ്‌ട്രേലിയ ലോക കിരീടം നേടിയത്. 
ഇത്തവണ ഇന്ത്യന്‍ പോരാട്ടം സെമിയില്‍ ഓസീസിനുമുന്‍പിലാണ് അവസാനിച്ചത്.

സൈന നെഹ്‌വാള്‍ ലോക നമ്പര്‍ വണ്‍

ഇന്ത്യന്‍ ബാഡ്മിന്റന്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തി ചരിത്രം കുറിച്ചു.


ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സൈന. മുന്‍പ് ഇന്ത്യയുടെ പ്രകാശ് പദുക്കോണ്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ പദവി യിലെത്തിയിട്ടുണ്ട്.
ഈയിടെ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ സൈന അടുത്തയിടെ പ്രശസ്തമായ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.

ഐആര്‍എന്‍എസ്എസ് - ഇന്ത്യന്‍ ജിപിഎസ്!

ഐആര്‍എന്‍എസ്എസ് (IRNSS) അഥവാ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുന്നു.


2015 മാര്‍ച്ച് 28-ാം തീയതി നടന്ന IRNSS 1-D സാറ്റലൈറ്റ് വിക്ഷേപണത്തോടെയാണിത് സാധ്യമായത്. പിഎസ്എല്‍വി സി-27 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒ യുടെ പുതിയ ചെയര്‍മാന്‍ എ. എസ്. അരുണ്‍കുമാര്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ വിക്ഷേപണമായിരുന്നു ഇത്. 


അമേരിക്കയുടെ ജി.പി.എസ്. (GPS) സംവിധാനത്തിന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണിത് അറിയപ്പെടുന്നത്. ജിപിഎസ് ആഗോള കവറേജ് നല്‍കുമ്പോള്‍ IRNSS റീജണല്‍ കവറേജാണിപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത് എന്ന വ്യത്യാസം മാത്രം. ഏഴ് സാറ്റലൈറ്റുകള്‍ അടങ്ങിയ IRNSS സീരീസിലെ നാലാമത്തെ സാറ്റലൈറ്റാണ് ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ലോകം മുഴുവന്‍ ഇതിന്റെ കീഴില്‍ വരും. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം IRNSS-1A ജൂലൈ 1, 2013നും രണ്ടാമത്തേത് IRNSS -1B ഏപ്രില്‍ 4, 2014നും മൂന്നാമത്തേത് IRNSS -1C ഒക്ടോബര്‍ 16, 2014നും വിക്ഷേപിച്ചിരുന്നു.

അദിഥി ആര്യ മിസ് ഇന്ത്യ

ഗുഡ്ഗാവില്‍നിന്നുള്ള അദിഥി ആര്യ ഈ വര്‍ഷത്തെ മിസ് ഇന്ത്യ.


മാംഗ്ലൂരില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അഫ്‌റീന്‍ റേച്ചല്‍ വാസ് രണ്ടാമതെത്തിയപ്പോള്‍ വര്‍തിക സിംഗ് മൂന്നാം സ്ഥാനം നേടി.

Sunday, March 29, 2015

ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടി

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടി ഏതെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യയില്‍നിന്ന്. 8.8 കോടി അംഗങ്ങളുമായി ബിജെപി ആണ് ഇപ്പോള്‍ ഈ സ്ഥാനത്ത്.
ഇതുവരെ ഈ സ്ഥാനം അലങ്കരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിക്കൊണ്ടാണ് ബിജെപി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. സിപിസിക്ക് ഇപ്പോള്‍ 8.67 കോടി അംഗങ്ങളാണുള്ളത്.

Saturday, March 28, 2015

എ. ബി. വാജ്‌പേയിക്ക് ഭാരതരത്‌ന സമ്മാനിച്ചു.

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന സമ്മാനിച്ചു.


പ്രസിഡന്റ് പ്രണബ് മുഖര്‍ജി വാജ്‌പേയിയുടെ ഭവനത്തിലെത്തി പുരസ്‌കാരം നല്‍കുകയായിരുന്നു.
1998 മുതല്‍ 2004 വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നു വാജ്‌പേയി.

ഇന്ന് ഒരു മണിക്കൂര്‍ ഭൂമിക്ക്...


ആഗോള താപനവും ഗൂരൂതരമായ കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭൂമിക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെയുള്ള സന്ദേശമായി ഇന്ന് രാത്രി ഒരു മണിക്കൂര്‍ ലോകത്ത് വൈദ്യുതി വിളക്കുകള്‍ അണയ്ക്കും. 
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) സംഘടിപ്പിക്കുന്ന എര്‍ത്ത് അവര്‍ ആചരണത്തിന്റെ ഭാഗമാണിത്.
നിങ്ങളും പങ്കെടുക്കൂ... രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകള്‍ ഓഫാക്കൂ...

Wednesday, March 25, 2015

ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

ഹിന്ദി സിനിമകളിലെ തിളങ്ങുന്ന താരമായിരുന്ന ശശി കപൂറിന് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം.

 ഇന്ത്യന്‍ സിനിമകളിലെ ഈ പരമോന്നത പുരസ്‌കാരത്തിന്റെ 46-ാമത് വിജയിയാണ് 77 കാരനായ ശശി കപൂര്‍. കപൂര്‍ കുടുംബത്തിലെ മൂന്നാമത്തെ ഫാല്‍കെ വിജയി കൂടിയാണിദ്ദേഹം.
1938ല്‍ ജനിച്ച ശശി കപൂര്‍ നാലാം വയസ്സില്‍ അഭിനയരംഗത്തെത്തി. പിതാവ് പൃഥിരാജ് കപൂര്‍  നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ജ്യേഷ്ഠന്മാരായിരുന്ന രാജ് കപൂറും ഷമ്മി കപൂറും ഇന്ത്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നന്മാരായിരുന്നു. ഇതില്‍ പൃഥിരാജ് കപൂറും രാജ് കപൂറും മുന്‍പ് ഫാല്‍കെ പുരസ്‌കാരം നേടിയിട്ടുണ്ട്‌. ഇവരിരുവര്‍ക്കും ശശി കപൂറിനും പത്മഭൂഷനും ലഭിച്ചിട്ടുണ്ട്‌.

Tuesday, March 24, 2015

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു.

മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങളൊന്നുമില്ലാതെ ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍! കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഹിന്ദി ചിത്രം ക്വീനിലെ അഭിനയം കങ്കണ റണൗത്തിനെ  മികച്ച നടിയാക്കി.

സഞ്ചാരി വിജയ്
കങ്കണ റണൗത്ത്‌
മറാഠി ചിത്രം കോര്‍ട്ട് മികച്ച ചിത്രത്തിനുള്ള അംഗീകാരം നേടിയപ്പോള്‍ മേരി കോം ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച ഗായകന്‍ സുഖ്‌വിന്ദര്‍ സിംഗ്. ചിത്രം ഹൈദര്‍. പ്രശസ്ത ഗായകന്‍ ഉണ്ണിക്കൃഷ്ണന്റെ മകള്‍ ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായികയായി. ചിത്രം സൈവം.
ഉത്തര ഉണ്ണിക്കൃഷ്ണന്‍
മികച്ച പരിസ്ഥിതി ചിത്രമായി ജയരാജിന്റെ ഒറ്റാല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിഥാര്‍ത്ഥ് ശിവയുടെ ഐന്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. 1983 എന്ന സിനിമയിലൂടെ ഗോപി സുന്ദറിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

Monday, March 23, 2015

ഇന്ന് ലോക ക്ഷയരോഗദിനം


ലോകം മുഴുവന്‍ ക്ഷയരോഗം വീണ്ടും ഭീഷണിയുയര്‍ത്തുകയാണ്.
ഓരോ വര്‍ഷവും 9 ദശലക്ഷം പുതിയ രോഗബാധകള്‍... 1.5 ദശലക്ഷം മരണങ്ങള്‍... ഓരോ വര്‍ഷവും ശരിയായ ചികിത്സ ലഭിക്കാതെ പോകുന്ന 3 ദശലക്ഷം രോഗബാധിതരെ കണക്കിലെടുത്ത് 'റീച്ച് ദ ത്രീ മില്ല്യണ്‍: റീച്ച്, ട്രീറ്റ്, ക്യൂര്‍ എവരിവണ്‍' എന്നതാണ് യുഎന്നിന്റെ ഈ വര്‍ഷത്തെ  തീം.

ഈ മഹാമാരിക്കെതിരെ കരുതലോടെയിരിക്കാം... ശുചിത്വം ശീലിക്കാം... ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കാം...

ഭാവഗായകന്‍ യാത്രയായി...

കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി അന്തതരിച്ചു. 80 വയസ്സായിരുന്നു.


ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ബഹുമുഖ പ്രതിഭയായിരുന്ന യൂസഫലി നിരവധി ഹിറ്റ് സിനിമാ ഗാനങ്ങളെഴുതുക മാത്രമല്ല സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. മഴ എന്ന ചിത്രത്തിന് വേണ്ടി
 എഴുതിയ ഗാനത്തിന് സംസ്‌കൃത ഗാനത്തിനുള്ള ദേശീയ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 'ജലമനുഷ്യന്’ സ്റ്റോക്‌ഹോം ജല പുരസ് കാരം.

രാജസ്ഥാന്‍ സ്വദേശിയായ രാജേന്ദ്ര സിംഗിന് അന്താരാഷ്ട്ര പ്രശസ്തമായ സ്റ്റോക്‌ഹോം വാട്ടര്‍ പ്രൈസ്.

ജലസംരക്ഷണരംഗത്തെ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന പുരസ്‌കാര മാണിത്. നൂതനങ്ങളായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും അതു വഴി ഇന്ത്യന്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളുമാണ് 'ജലമനുഷ്യന്‍' എന്ന പേരില്‍ പ്രസിദ്ധി നേടിയ രാജേന്ദ്ര സിംഗിന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. 
സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1991ല്‍ ഏര്‍പ്പെടു ത്തയതാണീ അവാര്‍ഡ്. 150,000 ഡോളര്‍ സമ്മാനത്തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്. ഓഗസ്റ്റ് 26ന് സ്വീഡനില്‍ ആരംഭിക്കുന്ന വേള്‍ഡ് വാട്ടര്‍ വീക്കില്‍ വച്ച് സ്വീഡിഷ് രാജാവ് പു രസ്‌കാരം സമ്മാനിക്കും.
ജലമനുഷ്യന്‍ (‘Water Man’) എന്നത് രാജേന്ദ്രസിംഗിന് വെറുമൊരു വിളിപ്പേരല്ല. ജലസംരക്ഷണത്തിന് സ്വജീവിതം ഉഴിഞ്ഞുവച്ച ഒരു കര്‍മയോഗിക്ക് ഇത് സ്വാഭാവികമായ നാമലബ്ധി മാത്രം. 2001ല്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് റമോണ്‍ മഗ്‌സസെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌. 
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 1959 ഓഗസ്റ്റ് 6നാണ് രാജേന്ദ്ര സിംഗ് ജനിച്ചത്. 1975ല്‍ ഇദ്ദേഹം രൂപീകരിച്ച തരുണ്‍ ഭാരത് സംഘ് (TBS) എന്ന സംഘടനയ്ക്ക് കീഴിലാണ് പ്രവര്‍ത്തനം.

Tuesday, March 10, 2015

ചരിത്രമെഴുതി സൈന...!

സൈന
ബാഡ്മിന്റനിലെ വിംബിള്‍ഡന്‍ എന്ന് പ്രസിദ്ധമായ ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രനേട്ടം സൈന നെഹ്‌വാളിന്
പക്ഷേ ഫൈനലില്‍ ലോക ചാംപ്യന്‍ സ്‌പെയ്‌നിന്റെ കരോലിന മാരിന് മുന്‍പില്‍ പരാജയപ്പെട്ടു. മരിനെതിരെ ഇതുവരെ കളിച്ച മൂന്ന് കളികളിലും വിജയം സൈനയ്‌ക്കൊപ്പമായിരുന്നു.
കരോലിന മാരിന്‍

2010ലും 2013ലും ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പിന്റെ സമി ഫൈനലില്‍ തോറ്റിരുന്നു സൈന. ഇപ്പോള്‍ ലോക റാങ്കിംഗില്‍ മൂന്നാമതാണ് ഭാരതത്തിന്റെ ഈ അഭിമാനപുത്രി.
പുരുഷ സിംഗിള്‍സില്‍ പ്രകാശ് പദുക്കോണ്‍ (1980), പുല്ലേല ഗോപിചന്ദ് (2001) എന്നീ ഇന്ത്യന്‍ താരങ്ങള്‍ ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.

പുല്ലേല ഗോപിചന്ദ് (ഇടത്ത്) പ്രകാശ് പദുക്കോണ്‍

സരസ്വതീ സമ്മാന്‍ വീരപ്പ മൊയ്‌ലിക്ക്


രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ സരസ്വതീ സമ്മാന്‍ മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ വീരപ്പ മൊയ്‌ലിക്ക്.




കന്നഡ ഭാഷയില്‍ രചിച്ച 'രാമായണ മഹാന്വേഷണം' എന്ന കവിതയാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്. 2007ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാരതീയ ഭാഷകളിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ മൊയ്‌ലി നാലു നോവലുകളും മൂന്നു കവിതാ സമാഹാരങ്ങളും ഒട്ടേറെ നാടകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
1991ല്‍ കെ. കെ. ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സരസ്വതീ സമ്മാന്‍. ആ വര്‍ഷം ആദ്യ പുരസ്‌ക്കാരം നേടിയത് ഹരിവംശ് റായ് ബച്ചന്‍ (അഭിനയ പ്രതിഭ അമിതാബ് ബച്ചന്റെ പിതാവ്) ആയിരുന്നു. 1995ല്‍ ബാലാമണിയമ്മയ്ക്കും (നിവേദ്യം - കവിതാ സമാഹാരം), 2005ല്‍ കെ. അയ്യപ്പപണിക്കര്‍ക്കും (അയ്യപ്പപണിക്കരുടെ കൃതികള്‍ - കവിതാ സമാഹാരം), 2012ല്‍ സുഗതകുമാരിക്കും (മണലെഴുത്ത് - കവിതാ സമാഹാരം) സരസ്വതീ സമ്മാന്‍ ലഭിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ സമ്മാനത്തുകയും, ഫലകവും, പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
1940 ജനുവരി 12ന് കര്‍ണാടകയിലെ മാര്‍പാടി എന്ന ഗ്രാമത്തിലാണ് മാര്‍പാടി വീരപ്പ മൊയ്‌ലി ജനിച്ചത്. 1992 മുതല്‍ 1994 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പെട്രോളിയം, ഊര്‍ജ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
2007ല്‍ മൂര്‍ത്തിദേവി പുരസ്‌ക്കാരം, 2002ല്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ പുരസ്‌ക്കാരം 2001ല്‍ ആര്യഭട്ട പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

Friday, March 6, 2015

ജി. കാര്‍ത്തികേയന്‍ ഓര്‍മ്മയായി

കേരള നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്‍ അന്തരിച്ചു. കരളിലെ അര്‍ബുദ ത്തെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. 


1949 ജനുവരി 20 ന് വര്‍ക്കലയില്‍ എന്‍. പി. ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മൂത്ത മകനായി ജനിച്ചു. സാമ്പത്തികശാസ്ത്രത്തിലും തുടര്‍ന്ന് നിയമത്തിലും ബിരുദം നേടി. 
കെ. എസ്. യു. വിലൂടെ രാഷ്ട്രീയരംഗത്തെത്തി. കെ. എസ്. യു. സംസ്ഥാനപ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് വിജയിച്ച് ആദ്യമായി എംഎല്‍എ ആയ കാര്‍ത്തികേയന്‍ ആറു തവണ എംഎല്‍എ ആയിട്ടുണ്ട്. രണ്ടുവട്ടം മന്ത്രിയുമായി. 1995ല്‍ എ. കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പും 2001ല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, സാംസ്‌കാരിക വകുപ്പുകളും കൈകാര്യം ചെയ്തു. 
ഭാര്യ ഡോ. എം. ടി. സുലേഖ. മക്കള്‍ അനന്ദപത്മനാഭന്‍, ശബരീനാഥന്‍.

ഏറ്റവും പഴക്കമേറിയ മനുഷ്യ ഫോസില്‍ കണ്ടെത്തി!

മനുഷ്യന്റേതെന്ന് കരുതുന്ന ഏറ്റവും പഴക്കം ചെന്ന ഫോസില്‍ കുഴിച്ചെടുത്തു. 2.8 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന കീഴ്ത്താടിയെല്ലും പല്ലുകളുമാണ് ആഫ്രിക്കന്‍ രാജ്യമായ എത്യോപിയയില്‍ ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശാസ്തസംഘത്തിന്‌ ലഭിച്ചത്. മനുഷ്യ പരിണാമചരിത്രരേഖയിലെ സുപ്രധാനമായൊരു വിടവ് നികത്തുന്ന കണ്ടെത്തലാണിത്. 


അമേരിക്കയിലെ നെവാദ സര്‍വകലാശാലയിലെ നരവംശ ശാസ്ത്രജ്ഞന്‍ ബ്രയാന്‍ വില്‍മോറും സംഘവുമാണ്  കണ്ടെത്തലിനു പിന്നില്‍. ഒരു സംഘം എത്യോപ്യന്‍ ഗവേഷകരും ഇവരോടൊപ്പം സഹകരിച്ചു. എത്യോപ്യയിലെ എഫാര്‍ എന്ന മേഖലയിലാണ് പര്യവേക്ഷണം നടത്തിയത്. ഇതിനു മുന്‍പ് കണ്ടെത്തിയിട്ടുള്ള മനുഷ്യ ഫോസിലുകളെ വച്ച് നോക്കുമ്പോള്‍ അവയെക്കാളും 4 ലക്ഷം വര്‍ഷം എങ്കിലും പഴക്കമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഫോസില്‍. 


3 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് കിഴക്കന്‍ ആഫ്രിക്കയില്‍ ഉടലെടുത്ത മനുഷ്യ പരിണാമശൃംഖലയിലെ ഒരു കണ്ണിയായ ആസ്ത്രലോപിതെക്കസിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് തെളിവു കിട്ടിയിരുന്നു. പിന്നീടുള്ള കാലത്തെ അവയുടെ സ്ഥിതിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഏകദേശം 2 ദശലക്ഷം വര്‍ഷം മുന്‍പ് ആവിര്‍ഭവിച്ച ആധുനിക മനുഷ്യന്റെ പൂര്‍വികന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോമോസാപിയന്‍സിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്‌. എന്നാലിതിനിടയില്‍ ചില കണ്ണികള്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ കിട്ടിയിരിക്കുന്ന  തെളിവുകള്‍ ആ വിടവു നികത്തുന്നതാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers