my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Wednesday, September 30, 2015

ഐഎന്‍എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.



ഇന്ത്യന്‍ നാവികസേനയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

പേരില്‍ കൊച്ചിയുണ്ടെങ്കിലും മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചത്. ആധുനിക സാങ്കേതികവിദ്യകളും പടക്കോപ്പുകളും എല്ലാം അണിചേര്‍ത്തിരിക്കുന്ന ഈ യുദ്ധക്കപ്പല്‍ നാവികസേനയുടെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണ്.

Tuesday, September 29, 2015

കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.

കണ്ടല്‍ക്കാടുകളുടെ കൂട്ടുകാരന്‍ കല്ലേന്‍ പൊക്കുടന്‍ ഓര്‍മ്മയായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന് 78 വയസ്സായിരുന്നു.

കേരളത്തിലുടനീളം കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ച പൊക്കുടന്‍ കണ്ടലിന്റെ പ്രാധാന്യം അറിയിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പൊക്കുടന്റെ ജീവിതത്തെ അധികരിച്ച് രചിക്കപ്പെട്ട 'കണ്ടല്‍ ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്ന കൃതി പ്രശസ്തമാണ്. എഴുത്തിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം തുടങ്ങിയവ അവയില്‍ പ്രമുഖമായവയാണ്. 

പാപിലിയോ ബുദ്ധ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. താഹ മാടായി രചിച്ച പൊക്കുടന്‍ എഴുതാത്ത ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍ പകര്‍പ്പായി.

1937ല്‍ കണ്ണൂര്‍ ഏഴോംമൂലയിലെ ഇടുക്കില്‍ത്തറയിലാണ് പൊക്കുടന്‍ ജനിച്ചത്. അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടി പിതാവ്, കല്ലേന്‍ വെള്ളച്ചി മാതാവും.

Monday, September 28, 2015

പ്രപഞ്ചത്തിലേക്കൊരു ഇന്ത്യന്‍ കണ്ണ് - ആസ്‌ട്രോസാറ്റ്

ഇന്ത്യയുടെ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പിഎസ്എല്‍വി-സി 30 റോക്കറ്റിലായിരുന്നു വിക്ഷേപണം.


നാസയുടെ ഹബിള്‍ ടെലിസ്‌കോപിന് സമാനമായ നിരീക്ഷണ ഉപഗ്രഹമാണ് ആസ്‌ട്രോസാറ്റ്. 1513 കാലോഗ്രാം ഭാരം. 'പ്രപഞ്ചത്തിലേക്ക് ഇന്ത്യ തുറന്നു വയ്ക്കുന്ന കണ്ണ്' എന്നാണ് ഐഎസ്ആര്‍ഒ ഈ പേടകത്തെ വിശേഷിപ്പിക്കുന്നത്. വിവിധ തരംഗദൈര്‍ഘ്യങ്ങളിലുള്ള സിഗ്നലുകള്‍ ഉപയോഗിച്ച് നക്ഷത്രങ്ങളെക്കുറിച്ചും അവയിലെ ഊര്‍ജോല്‍പാദന ത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചുമൊക്കെ പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള നിയര്‍ ഇക്വറ്റോറിയല്‍ ഭ്രമണപഥത്തിലാണ് ഉപഗ്രഹം ചലിക്കുക. അഞ്ച് വര്‍ഷമാണ് ഈ പേടകത്തിന് ആയുസ്സ് പ്രതീക്ഷിക്കുന്നത്. 
അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ് (UVIT), ലാര്‍ജ് ഏരിയ എക്‌സ്-റേ പ്രൊപോഷണല്‍ കൗണ്ടര്‍ (LAXPC), സോഫ്റ്റ് എക്‌സ്-റേ ടെലിസ്‌കോപ് (SXT), കാഡ്മിയം സിങ്ക് ടെല്യുറൈഡ് ഇമേജര്‍ (CZTI), സ്‌കാനിംഗ് സ്‌കൈ മോനിറ്റര്‍ (SSM) എന്നീ സംവിധാനങ്ങള്‍ ഈ സ്‌പേസ് ഒബ്‌സര്‍വേറ്ററിയിലുള്‍ ക്കൊള്ളിച്ചിട്ടുണ്ട്‌. മറ്റ് സ്‌പേസ് ഒബ്‌സര്‍വേറ്ററികളില്‍നിന്ന് വ്യത്യസ്തമായി വിവിധ തരംഗ ദൈര്‍ഘ്യമുള്ള രശ്മികളെ പഠനവിധേയമാക്കാന്‍ ആസ്‌ട്രോസാറ്റിന് കഴിയും.
ആസ്‌ട്രോസാറ്റിനൊപ്പം ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളും അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും ഇന്ത്യ ബഹിരാകാശത്തെത്തിച്ചു.

Friday, September 25, 2015

ഇന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്!

ലോകമെങ്ങുമുള്ള മിടുക്കരെ പിന്നിലാക്കി ഒരിന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്! ഒഡീഷക്കാരി ശ്രീപദ ശ്രീസായി ലളിത പ്രസീദയാണ് ആ മിടുക്കി. 

വെറും 13 വയസ്സുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് അറിയുമ്പോഴാണ് നേട്ടത്തിന്റെ മാറ്റു കൂടുന്നത്. 10, 000 ഡോളര്‍ സമ്മാനത്തുക ലഭിക്കും. ചോളക്കതിര്‍ കൊണ്ട് ഫാക്ടറിയിലെയും മറ്റും മലിനജലം ശുചീകരിക്കുന്ന വിദ്യയാണ് ഈ മിടുക്കിയെ സമ്മാനാര്‍ഹയാക്കിയത്. ഉപയോഗശൂന്യമായ ചോളക്കതിര്‍ ഉപയോഗിച്ച് 70 ശതമാനം വരെ മലിനജലം ശുദ്ധീകരിച്ചെടുക്കാമെന്ന് തെളിയിച്ചു ശ്രീപ്രദ. 
ഒഡീഷയിലെ കോറാഡ്പൂര്‍ ജില്ലയിലെ ഡിപിഎസ് ദമാന്‍ ജോദി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കുട്ടി.

Thursday, September 24, 2015

മംഗള്‍യാന്‍ ചൊവ്വയെക്കണ്ടിട്ട് ഒരു വര്‍ഷം...!

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.
2014 സെപ്റ്റംബര്‍ 24നായിരുന്നു മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. അന്നാണ് റഷ്യയ്ക്കും, അമേരിക്കയ്ക്കും, യൂറോപ്യന്‍ യൂണിയനും ശേഷം നമ്മുടെ രാജ്യം അഭിമാനകരമായ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായത്. അതും ആദ്യ ശ്രമത്തില്‍ത്തന്നെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ രാജ്യവും നമ്മള്‍ തന്നെ.
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചില ചിത്രങ്ങള്‍
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചിത്രങ്ങളടങ്ങിയ ഒരു അറ്റ്‌ലസ് ഇതിനോടനുബന്ധിച്ച് ഐഎസ്ആര്‍ഒ പുറത്തിറക്കി. 2013 നവംബര്‍ 5നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. ആദ്യം ആറുമാസം മാത്രം കാലാവധി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മംഗള്‍യാന്‍ ഇപ്പോഴും പൂര്‍ണ അരോഗ്യത്തോടെയാണുള്ളതെന്നും ഇനിയും പല വര്‍ഷങ്ങലിലേക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം വാഹനത്തില്‍ ബാക്കിയുണ്ടെന്നും ഐഎസ്ആര്‍ഒ  അറിയിച്ചു.

Thursday, September 17, 2015

സ്വദേശാഭിമാനി പുരസ്‌കാരം കെ.എം.റോയിക്ക്

സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി - കേസരി മാധ്യമ പുരസ്‌കാരം പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.എം. റോയിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. 

എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, ജേണലിസം അധ്യാപകന്‍ തുടങ്ങി വിവിധ നിലകളിലെ മികവിനെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
1963ല്‍ കേരളപ്രകാശം പത്രത്തിലൂടെ മാധ്യമജീവിതമാരംഭിച്ച റോയി കേരളഭൂഷണം പത്രാധിപസമിതിയംഗമായി. മനോരാജ്യം വാരികയുടെ എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ദ ഹിന്ദു, യുഎന്‍ഐ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. പിന്നീട് മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഒമ്പതോളം കൃതികളുടെ കര്‍ത്താവാണ്.
പത്രപ്രവര്‍ത്തന രംഗത്തെ മികവിന് മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ് തുടങ്ങി മറ്റു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശിയാണ്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers